ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഇന്ന് തീയറ്ററില്‍ എത്തിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം തീയറ്റര്‍ ഇളക്കിമറിച്ച ചിത്രമെന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. പേര്‍ളി മാണി, ശ്രീനിഷ്, അന്‍സിബ ഹസന്‍, സരയു, ദുര്‍ഗ തുടങ്ങിയ താരങ്ങള്‍ ആദ്യ ഷോയ്ക്ക് തന്നെ എത്തി. https://www.youtube.com/watch?v=gUtYd8cS-6c തീര്‍ച്ചയായും തീയറ്ററില്‍ എക്‌സ്പീരിയന്‍ ചെയ്യേണ്ട ചിത്രമാണ് ആര്‍ആര്‍ആര്‍ എന്ന് പേര്‍ളി മാണി പറഞ്ഞു. ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമകളും ലോകോത്തര നിലവാരത്തിലേക്ക് എത്തുന്നു എന്നതിന് തെളിവാണ് ചിത്രം. ഫുള്‍ ടൈം രോമാഞ്ചം നല്‍കുന്നതാണ് ആര്‍ആര്‍ആര്‍ എന്നും പേര്‍ളി പറഞ്ഞു. വിഷ്വല്‍ ട്രീറ്റ് എന്നായിരുന്നു ചിത്രം കണ്ട നടി ദുര്‍ഗ പറഞ്ഞത്. തുടക്കം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചെന്നും ദുര്‍ഗ അഭിപ്രായപ്പെട്ടു. പ്രതീക്ഷതിലധികം നല്‍കാന്‍ ആര്‍ആര്‍ആറിന് കഴിഞ്ഞുവെന്ന് നടി സരയു പറഞ്ഞു. ഗംഭീര എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും കുറച്ചു…
Author: Webdesk
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയെന്നും മറ്റ് ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അറിയിച്ചു. ഹൃദയത്തിന്റെ അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായത്തിലെ അഭിമാനകരവും ആദരണീയരുമായ രണ്ട് പേരോട് സഹകരിക്കുക എന്നത് തങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ഹൃദയം നിര്‍മാതാക്കള്‍ പറഞ്ഞു. തങ്ങളുടെ സിനിമയിലുള്ള വിശ്വാസത്തിന് മാധവന്‍ സാറിനോടും കരണ്‍ ജോഹര്‍ സാറിനോടും നന്ദി പറയുന്നകതായും നിര്‍മാതാക്കള്‍ അറിയിച്ചു. ജനുവരി 21നാണ് ഹൃദയം തീയറ്ററുകളിലെത്തിയത്. ആറു കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം കുറഞ്ഞ നാള്‍ കൊണ്ടുതന്നെ 55 കോടി കളക്ഷന്‍ നേടിയിരുന്നു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മെരിലാന്‍ഡ് സിനിമാസ് തിരിച്ചെത്തി എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്‌മണ്യനാണ് ഹൃദയം നിര്‍മിച്ചത്.
ട്രോളുകളിലൂടെ ഏറ്റവും കൂടുതല്‍ പരിഹാസം കേള്‍ക്കേണ്ടിവന്ന നടിയാണ് ഗായത്രി. താരത്തിന്റെ സംസാരത്തില്‍ വന്ന പാകപിഴകളും ചെയ്യുന്ന സിനിമകളുമെല്ലാമാണ് ട്രോളന്മാരുടെ ആക്രമണത്തിന് പ്രധാന കാരണം. ട്രോളന്മാരുടെ ആക്രമണത്തില്‍ സഹികെട്ട് ട്രോളുകള്‍ നിരോധിക്കണമെന്ന ആവശ്യം ഗായത്രിക്ക് ഉന്നയിക്കേണ്ടിവന്നു. ട്രോളുകള്‍ക്കൊപ്പം ജീവിക്കാന്‍ പഠിച്ചുവെന്നാണ് ഗായത്രി ഇപ്പോള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നുണ്ട് ഗായത്രി. ലാലേട്ടനേയും ആലിയ ഭട്ടിനേയുമെല്ലാം ആളുകള്‍ ട്രോളുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ എക്‌സ്‌ട്രോ ഓര്‍ഡിനറി ആളുകളല്ലേ, അവരെയൊക്കെ ട്രോളുന്നതെന്തിനാണെന്ന് തോന്നിയിട്ടുണ്ട്. അവരെ കളിയാക്കുന്നത് കാണുമ്പോള്‍ അതുമായി താരതമ്യപ്പെടുത്തി നോക്കിയാണ് താന്‍ ആശ്വാസം കണ്ടെത്തുന്നത്. സാധാരണക്കാരെ ആരും ട്രോളില്ലല്ലോ. എന്തെങ്കിലും എക്‌സ്ട്രാ ഓര്‍ഡിനറിയായി ചെയ്തവരെ മാത്രമാണ് ആളുകള്‍ ശ്രദ്ധിക്കുന്നതും കളിയാക്കുന്നതുമെന്നും ഗായത്രി പറഞ്ഞു. തനിക്ക് സിനിമയില്‍ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും ഗായത്രി പറയുന്നുണ്ട്. തന്റെ അഞ്ച് സിനിമകള്‍ ഇനി വരാനുണ്ട്. അതില്‍ ഒന്നും വലിയ നടീനടന്മാര്‍ ഇല്ല. തങ്ങള്‍ കുറച്ചാളുകള്‍ മാത്രമാണ് അഭിനയിക്കുന്നത്. അതിനാല്‍ തന്നെ നിര്‍മാതാക്കളെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പൈസ തീരുമ്പോള്‍…
സ്കൂളുകളിലും കോളേജുകളിലും ഇത് യാത്രയയപ്പിന്റെ സമയമാണ്. ഇത്തവണത്തെ യാത്രയപ്പിൽ നഴ്സറി ക്ലാസ് മുതൽ കോളേജ് തലം വരെ ഒറ്റവാക്ക് ആണ് ഉണ്ടായിരുന്നത്. ‘ചാമ്പിക്കോ’ എന്നതായിരുന്നു ആ വാക്ക്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം സിനിമയിലെ മമ്മൂട്ടി സ്റ്റൈൽ ഡയലോഗ് കുട്ടിപട്ടാളം മുതൽ വലിയ ചേട്ടായിമാർ വരെ ഏറ്റെടുത്തത്. ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി തയ്യാറായി നിൽക്കുന്ന ക്ലാസ്. അതിന്റെ നടുവിൽ ക്ലാസ് ടീച്ചർക്ക് ഇരിക്കാനുള്ള സീറ്റ് ഒഴിച്ചിട്ടുണ്ട്. എല്ലാവരും തയ്യാറായി നിന്നു കഴിയുമ്പോൾ ടീച്ചർ നടുവിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കസേരയിലേക്ക് വന്നിരുന്ന് ‘ചാമ്പിക്കോ’ എന്ന സ്റ്റൈൽ കാണിക്കുന്നു. അപ്പോൾ എല്ലാവരും ഒരേ സ്റ്റെലിലേക്ക് കൈയും കാലും മാറ്റുന്നു, തുടർന്ന് ഫോട്ടോ എടുക്കുന്നു. ഇതാണ് ട്രെൻഡ്. നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ട്രെൻഡ് ആയിരിക്കുന്നത്. ചുരുക്കത്തിൽ ഇത്തവണത്തെ യാത്രയയപ്പ് പാർട്ടികൾ ‘ഭീഷ്മപർവ്വം’ കൊണ്ടുപോയി എന്ന് പറയുന്നത് ആയിരിക്കും ശരി. ഭീഷ്മപർവ്വം സിനിമയിൽ മൈക്കിളപ്പനായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന…
പ്രീ ഓസ്‌കര്‍ പരിപാടിയില്‍ തിളങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കാലിഫോര്‍ണിയയിലെ ബെവേര്‍ലി ഹില്‍സില്‍ നടന്ന പരിപാടിയില്‍ അവതാരകയായാണ് പ്രിയങ്ക എത്തിയത്. ബ്ലാക്ക് സാരിയില്‍ ആകര്‍ഷണീയ ലുക്കിലായിരുന്നു താരം എത്തിത്. ഓസ്‌കറില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെ പ്രിയങ്ക അഭിനന്ദിച്ചു. പ്രിയങ്കയ്‌ക്കൊപ്പം മിണ്ടി കാലിംഗ്, കുമൈല്‍ നഞ്ജിയാനി, മനീഷ് കെ ഗോയല്‍, ബേല ബജാരിയ തുടങ്ങിയവരും ഉണ്ടായിരുന്നു. മാര്‍ച്ച് 27നാണ് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്കിനും വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞ് ജനിച്ച ശേഷം പൊതുപരിപാടിയില്‍ പ്രിയങ്ക വിരളമായാണ് പങ്കെടുക്കുന്നത്. നേരത്തേ അക്കാദമി അവാര്‍ഡ് വേദിയില്‍ അവതാരകയായി പ്രിയങ്ക എത്തിയിരുന്നു.
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സല്യൂട്ട്’ ഒടിടിയിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ ആയിരുന്നു ദുൽഖർ എത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റി ആയിരുന്നു ദുൽഖറിന്റെ നായികയായി എത്തിയത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തേടി ഒ ടി ടിയിൽ മുന്നേറുന്നതിനിടയിലാണ് ഷൂട്ടിംഗ് ഇടവേളയിൽ പകർത്തിയ ഒരു വീഡിയോ ഡയാന പെന്റി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. സല്യൂട്ട് ഷൂട്ടിംഗിനിടെ ദുൽഖർ സൽമാൻ ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡയാന പെന്റി തന്നെയാണ് രസകരമായ ഈ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കു വെച്ചത്. മലയാളത്തിലെ ചില നാക്കു കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളുമാണ് ദുൽഖർ ഡയാനയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് കേൾക്കുന്ന ഡയാന ദുൽഖർ പറഞ്ഞുകൊടുത്ത മലയാളം അതുപോലെ പറയാൻ ശ്രമിക്കുന്നതും…
സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ പ്രസ് മീറ്റിൽ ആയിരുന്നു സംഭവങ്ങൾ. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ മാധ്യമപ്രവർത്തകർ വ്യക്തിപരമായി ചില ചോദ്യങ്ങൾ ചോദിച്ചത് തർക്കങ്ങൾക്ക് കാരണമാകുകയായിരുന്നു. പ്രണയത്തെക്കുറിച്ചും ശാരീരികബന്ധങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ തനിക്ക് പത്തു സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെന്നും മീടു എന്താണ് എന്ന് തനിക്കറിയില്ലെന്നും വിനായകൻ പറഞ്ഞു. ഇതാണ് വിവാദമായത്. സോഷ്യൽമീഡിയയിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകളും വിമർശനങ്ങളും നടന്നു. നിരവധിപേരാണ് വിനായകന് എതിരെ രംഗത്തെത്തിയത്. നടി പാർവതി തിരുവോത്തും വിനായകന് എതിരെ രംഗത്തെത്തി. തന്റെ സോഷ്യൽമീഡിയയിൽ സ്റ്റോറിയായി വിനായകന്റെ പടം പോസ്റ്റ് ചെയ്ത പാർവതി ‘ഷെയിം’ എന്ന് മാത്രമാണ് കുറിച്ചത്. വിനായകന്റെ വിവാദ പത്രസമ്മേളനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചത്. വിനായകന് എതിരെ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി നേരത്തെ മീടു ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഒരുത്തീ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എത്തിയ വിനായകന്റെ…
ഭീഷ്മപര്‍വ്വത്തില്‍ ഏറ്റവും അധികം പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഷൈന്‍ ടോമിന്റെ പീറ്റര്‍. ഷൈന്‍ ടോമിന്റെ അഭിനയം തന്നെയാണ് ഹൈലൈറ്റ്. അതിനിടെ പീറ്റര്‍ എന്ന കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്ന രീതിയിലും ചര്‍ച്ച നടന്നു. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ഷൈന്‍ ടോം ചാക്കോ എന്ന നടനെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ പീറ്റര്‍ ഗേ അല്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. മറിച്ച് ബൈസെക്ഷ്വല്‍ ആയിരിക്കാമെന്നും ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും അമല്‍ നീരദ് പറഞ്ഞു. ചിത്രത്തിലെ നടന്മാരേയും നടിമാരേയുമെല്ലാം എണ്‍പതുകളിലേക്ക് ആക്കുകയാണ് ചെയ്തത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ എണ്‍പതുകളില്‍ ജീവിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ട് ആരംഭിച്ചത് മുതല്‍ ഇന്നു വരെ അത്ര പാഷനോടെയാണ് അദ്ദേഹം കഥാപാത്രത്തെ സമീപിച്ചത്. രാവിലെ സെറ്റില്‍ വന്ന് കോസ്റ്റിയൂസ് ധരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സില്‍ ചുളിവ് വീഴുമെന്ന് പേടിച്ചാണ് ഇരിക്കാത്തത്. പാന്റ്‌സിന്റെ ഫോള്‍ ഒക്കെ നേരെ വരാനായി മൂന്നോ നാലോ…
സിനിമാപ്രേമികൾ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ആർ ആർ ആർ തിയറ്ററുകളിൽ റിലീസ് ചെയ്തു. ഈ വർഷം പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പല തിയറ്ററുകളിലും ആർ ആർ ആർ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നു. അതേസമയം, ആർ ആർ ആർ ടിക്കറ്റിന്റെ വിലയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഡൽഹി എൻ സി ആറിൽ 2100 രൂപയ്ക്കാണ് ഒരു ടിക്കറ്റ് വിൽക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരുന്നു. മിക്ക തിയറ്ററുകളും ഹൗസ്ഫുൾ ആയി കഴിഞ്ഞു. ബുക്ക് മൈ ഷോ ആപ്പിലാണ് ഡൽഹി എൻ സി ആറിലെ ടിക്കറ്റിന് 2100 രൂപയാണെന്ന് കണ്ടെത്തിയത്. ത്രീഡി പ്ലാറ്റിനം സുപ്പീരിയർ ടിക്കറ്റിനാണ്…
പാട്ടുകൊണ്ടും അവതരണമികവ് കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് റിമി ടോമി. കഴിഞ്ഞ കുറേ കാലമായി ഫിറ്റ്നസിൽ ശ്രദ്ധിച്ച് വരികയാണ് താരം. തന്റെ വർക് ഔട്ട് വീഡിയോകളും ഫോട്ടോകളും താരം സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കാറുമുണ്ട്. കഴിഞ്ഞദിവസം ഒരു വർക് ഔട്ട് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു അടിക്കുറിപ്പോടു കൂടിയാണ് റിമി ടോമി വീഡിയോ പങ്കുവെച്ചത്. ‘വിജയങ്ങളിൽ നിന്നല്ല കരുത്ത് ആർജ്ജിക്കുന്നത്, നിങ്ങളുടെ കഷ്ടപ്പാടുകളാണ് നിങ്ങളുടെ ശക്തിയെ വികസിപ്പിക്കുന്നത്’ – എന്ന അർനോൾഡിന്റെ കുറിപ്പ് ആണ് വീഡിയോയ്ക്ക് ഒപ്പം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഗായകനും റിമിയുടെ ആത്മാർത്ഥ സുഹൃത്തുമായ വിധു പ്രതാപ് നൽകിയ കമന്റ് ആണ് ഏറെ രസകരം. ‘ചേച്ചി ഒരു ഹായ് തരുമോ?’ എന്നാണ് വിധു ചോദിച്ചത്. ഇതിന് മറുപടിയായി റിമി ടോമി ‘ബൈ’ എന്നാണ് മറുപടി നൽകിയത്. ‘കാവിലെ പാട്ടുമത്സരത്തിനുള്ള സമ്മാനം മാത്രം പോര കുട്ടിക്ക്… ഗുസ്തി മത്സരത്തിനും ഒരു…