ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവറിൽ ഇടം പിടിച്ച് നടൻ ദുൽഖർ സൽമാൻ. മാഗസിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള ഇഷ്യൂവിലാണ് കവറിൽ ദുൽഖർ സൽമാൻ ഇടം പിടിച്ചത്. ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയറിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് ദുൽഖർ സൽമാൻ. അതേസമയം, രണ്ടാമതായി ഇടം പിടിക്കുന്ന ഇന്ത്യൻ ചലച്ചിത്ര താരവുമാണ് അദ്ദേഹം. ദുബായിൽ വെച്ചാണ് മാഗസിന്റെ കവറിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഓഡി ആർ എസ് ഇ-ട്രോൺ ജിറ്റി കാറിന് ഒപ്പം ദുൽഖർ നിൽക്കുന്ന ചിത്രമാണ് കവറിൽ. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ്…
Author: Webdesk
ഇന്നലെയാണ് മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റ് അന്തരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. നിരവധി പേരാണ് താരത്തിന് അന്ത്യമോപചാരമര്‍പ്പിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇന്നസെന്റിന്റെ ഭൗതിക ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്ന് ഇന്നസെന്റിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജന്മനാടായ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 11.30-വരെ നീണ്ട പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.
അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ഭൗതിക ശരീരം കൊച്ചി കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ തൊട്ടരുകില്‍ ഒരാളുണ്ടായിരുന്നു, മമ്മൂട്ടി. പ്രിയ സുഹൃത്തിന്റെ ചലനമറ്റ ശരീരത്തിന് സമീപം സങ്കടം കടിച്ചമര്‍ത്തി മണിക്കൂറുകളോളം താരം ഉണ്ടായിരുന്നു. ഏറെ ദുഃഖത്തോടെയാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരത്തിന് സമീപം മമ്മൂട്ടി നിന്നത്. മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷം സ്ഥലത്തുണ്ടായിരുന്ന മന്ത്രി പി.രാജീവ് അടക്കമുള്ളവരോട് താരം സംസാരിച്ചു. സംവിധായകന്മാരായ ജോഷി, സിബി മനയില്‍, നടന്മാരായ മുകേഷ്, വിനീത്, കുഞ്ചന്‍ ഉള്‍പ്പെടെയുള്ളവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ഇന്നസെന്റിന്റെ മരണം. അര്‍ബുദബാധയെ തുടര്‍ന്നുണ്ടായ ശാശീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി മോശമായതു മുതല്‍ അദ്ദേഹത്തിന്റെ വിവരങ്ങള്‍ മമ്മൂട്ടി ആശുപത്രിയില്‍ നിന്ന് മനസിലാക്കിയിരുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നത് മനസിലാക്കിയ മമ്മൂട്ടി ഇന്നലെ രാവിലെ തന്നെ കൊച്ചിയില്‍ ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇന്നസെന്റിനെ കണ്ട ശേഷം ഡോക്ടര്‍മാരോട് സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് മടങ്ങി. ഇന്നലെ രാത്രി മരണവാര്‍ത്ത അറിഞ്ഞ…
നായ്ക്കള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് അഞ്ചിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ദേവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവന്‍കോഴിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാലാട്ടി. വരുണ്‍ സുനില്‍ സംഗീതം നല്‍കിയിരിക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നായ്ക്കുട്ടികളെ വളര്‍ത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തില്‍ അധികം സമയമാണ് എടുത്തിരിക്കുന്നത്. വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത്. ചിത്രസംയോജനം- അയൂബ് ഖാന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, നിര്‍മാണ നിര്‍വഹണം- ഷിബു ജി സുശീലന്‍, സൗണ്ട് ഡിസൈന്‍- ധനുഷ് നായനാര്‍, അറ്റ്മോസ് മിക്സിങ്- ജസ്റ്റിന്‍ ജോസ്, കലാ സംവിധാനം- അരുണ്‍ വെഞ്ഞാറന്മൂട്, ചമയം- റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം- ജിതിന്‍…
മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നടനെന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും ഇന്നസെന്റ് സമൂഹത്തിന് നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കുമെന്ന് മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ്, ‘സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ…
നടൻ ഇന്നസെന്റിന്റെ വേർപാടിൽ വേദനയോടെ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത് തന്നെ ‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് എന്ന വാചകത്തിലാണ്. പോയില്ല എന്ന വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്നും താരം കുറിച്ചു. ‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…’ – മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെ തുടർന്നുള്ള…
നടൻ ഇന്നസെന്റ് അന്തരിച്ചു. ഇന്ന് രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി നില ഗുരുതരമായിരുന്നു. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷമായിരിക്കും സംസ്കാരം. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിൽ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ…
ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്നാണ് ചിത്രത്തിന്റെ പേര്. ഭീഷ്മയെക്കാള്‍ പവര്‍ഫുള്‍ രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മുഹൂര്‍ത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്‌ബോര്‍ഡ് അടിച്ചപ്പോള്‍ സംവിധായകന്‍ ബോബി സ്വിച്ച് ഓണ്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിര്‍വഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിര്‍മാതാക്കള്‍ക്ക് തിരക്കഥ കൈമാറി. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ എര്‍നെനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ജി വി പ്രകാശ് കുമാര്‍, ക്യാമറ- സായ് ശ്രീറാം, എഡിറ്റര്‍ – പ്രവീണ്‍ പുടി, കലാ സംവിധാനം- റാം കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, പിആര്‍ഒ- ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ഷെയ്‌ന് പുറമേ ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, ഗായത്രി ശങ്കര്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരും ട്രെയിലറിലുണ്ട്. https://www.youtube.com/watch?v=Dsdnzjss4lI ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന…
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിന്‍ രാധാകൃഷ്ണനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമായി ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്‌സ്. ഡോക്ടര്‍ ടാഗിട്ട പൊട്ടനാണ് റോബിനെന്ന് അജു അലക്‌സ് പരിഹസിച്ചു. അവന്‍ ഇനി എവിടെയും ജോലി ചെയ്യാന്‍ പോകുന്നില്ല. ഇത്രയും നാളായിട്ടും അവന്‍ എന്തുകൊണ്ടാണ് പണിക്ക് പോകാത്തതെന്നും അജു അലക്‌സ് ചോദിച്ചു. ഏതെങ്കിലും ഡോക്ടര്‍ ഈ പരിപാടിക്ക് വരുമോ. കൊള്ളാവുന്ന ജോലിയാണ് മെഡിക്കല്‍ പ്രൊഫഷന്‍. റോബിനെ ബിഗ് ബോസ് കഴിഞ്ഞ് ഉദ്ഘാടനത്തിനൊക്കെ വന്ന് അലറിയപ്പോഴാണ് മനസിലായത്. അലററിലും എക്‌സ്പ്രഷനിലും എന്തോ കുഴപ്പം തോന്നിയെന്നും അജു അലക്‌സ് പറഞ്ഞു. റോബിന്‍ വിവാഹശേഷം അലറുന്നതെന്തിനായിരിക്കുമെന്നും അജു അലക്‌സ് പരിസഹിച്ചു. വിവാഹം കഴിഞ്ഞ് പെണ്ണുണ്ടാക്കിയ ഇഡ്ഡലി ശരിയായില്ലെന്ന് തോന്നിയാല്‍ അടുത്ത ഉദ്ഘാടനത്തിന് വന്നിട്ട് അതേപ്പറ്റി പറയും. നീയുണ്ടാക്കിയ ഇഡ്ഡലിയുണ്ടല്ലോ എന്ന് പറഞ്ഞ് അലറുമെന്നു അജു അലക്‌സ് പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു റോബിന്‍ പ്രശസ്തനായത്. നിരവധി പേര്‍ റോബിന് പിന്തുണയുമായി എത്തിയിരുന്നു. പലയിടങ്ങളിലും ഉദ്ഘാടകനായും അതിഥിയായെത്തിയും…