സിനിമ സീരിയൽ മേഖലയിൽ
തിളങ്ങിയ നടിയാണ് കവിത നായർ. മികച്ച അഭിനയം കാഴ്ചവച്ച കവിതയെ തേടി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് എത്തിയിരുന്നു. തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ മികവുറ്റ അഭിനയത്തിന് ആയിരുന്നു കവിതയ്ക്ക് അവാർഡ് ലഭിച്ചത്.
നടിയാകുന്നതിന് മുൻപ് കവിത ഒരു അവതാരകയായി ആണ് കരിയർ ആരംഭിക്കുന്നത്. . സൂര്യ ടി വിയിലെ പൊൻപുലരി എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു അവതാരികയായി തുടക്കമിട്ടത്.അവതാരിക ,നടി ഒരു എഴുത്തുകാരി കൂടെയാണ് കവിത നായർ. കവിയത്രിയും ചെറുകഥാകൃത്തും എല്ലാമായി തിളങ്ങിയ താരം അടുത്തിടെ ന്യു ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
സുന്ദരപതനങ്ങൾ എന്നായിരുന്നു പുസ്തകത്തിന് പേരിട്ടത്. ഇരുപതു ചെറുകഥകൾ അടങ്ങിയതായിരുന്നു പുസ്തകം.പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആയിരുന്നു. ആ സൗഭാഗ്യം ലഭിക്കാൻ കാരണം പുലിമുരുകൻ എന്ന സിനിമയായിരുന്നു എന്ന് കവിത പറയുന്നു.
പുലിമുരുകന്റെ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിൽ നടക്കുന്ന സമയം ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിക്കുകയും സെറ്റിൽ ചെന്ന് തന്റെ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കാൻ ആഗ്രഹികുകയും ചെയ്തു. എഴുതിയ കഥകൾ അദ്ദേഹത്തിന് വായിക്കാൻ കൊടുത്തു. പുലിമുരുകൻ ചിത്രത്തിൽ അടുത്ത ഷെഡ്യൂളിൽ ഏതോ ഒരു കാട്ടിൽ ആയിരുന്നു. മൊബൈൽ നെറ്റ് വർക്കുപോലുമില്ലാത്ത സ്ഥലം. വായിച്ചു കഴിഞ്ഞ ശേഷം തന്നെ വിളിച്ചു. കാട്ടിൽ നിന്ന്മൊബൈലിൽ റെയ്ഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ തന്നെ വിളിച്ചു അഭിനനന്ദിച്ചു. അങ്ങനെയാണ് പുസ്തകത്തിന്റെ ആമുഖം മോഹൻലാൽ എഴുതിയതെന്ന് കവിത പറഞ്ഞു.