ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാവുകയാണ്. ശബരിമല വിഷയവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമെല്ലാം തോല്‍വിക്ക് കാരണമായെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ശൈലി തന്നെയാണ്. മാധ്യമങ്ങളോട് അടക്കമുള്ള അദ്ദേഹത്തിന്റെ ശൈലി തെറ്റാണെന്നും അത് മാറ്റണമെന്നും നിരവധി ആരോപണങ്ങൾ ഉയരുകയും എന്നാൽ അത് മാറ്റില്ല ഇല്ല എന്ന് വ്യക്തമായ മറുപടി അദ്ദേഹം നൽകുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിലും ശൈലജ ടീച്ചറെ ആരോഗ്യവകുപ്പില്‍ നിന്ന് മാറ്റി മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയാല്‍ നല്ല മാറ്റം ഉണ്ടാകുമെന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. “ശൈലി അല്ല മാറ്റേണ്ടത്, ശൈലജ ടീച്ചറെയാണ്, ആരോഗ്യ വകുപ്പിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്, നല്ല മാറ്റം ഉണ്ടാവും” ഇതാണ് ജോയ് മാത്യുവിന്റെ അഭിപ്രായം.
Author: webadmin
പതിമൂന്ന് വർഷങ്ങൾക്ക് മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായപ്പോഴാണ് താന്‍ ജീവിതം പഠിച്ചതെന്ന് തുറന്നു പറയുകയാണ് ബൈജു. സുഹൃത്തുമായുള്ള ഒരു വഴക്കിനിടെ തോക്കെടുത്ത ബൈജു 70 ദിവസത്തോളം ഒളിവിൽ കഴിഞ്ഞു.വിദേശത്തേക്ക് കടന്നു എന്ന് മാധ്യമങ്ങൾ പറഞ്ഞെങ്കിലും താൻ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു എന്നും ജാമ്യം കിട്ടിയതിനുശേഷം പുറത്തുവരാനായി എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തോടെ കുറച്ച് പക്വത വരികയും, ജീവിതം കുറച്ച് പഠിക്കുകയും, ആരോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാവുകയും ചെയ്തു എന്നും ബൈജു പറയുന്നു.ആ സമയത്ത് തന്നെ ആരും സിനിമയിലേക്ക് ക്ഷണിച്ചില്ല എന്നും പക്ഷേ കയ്യിൽ കാശ് ഉണ്ടായിരുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു. വിക്കിപീഡിയയിലുള്ള കണക്ക് തെറ്റാണെന്നും അദ്ദേഹം മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പറയുകയുണ്ടായി.അദ്ദേഹമിപ്പോൾ നിർമ്മാണത്തിലേക്ക് കടക്കുകയാണ്. അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം ഒരു വർഷത്തിനുള്ളിൽ പുറത്തുവരും. ഈ കേസിന് മുൻപുവരെ ആര് ഉപദേശിച്ചാലും അതൊന്നും താൻ കേൾക്കില്ലായിരുന്നു എന്നും സിനിമയിൽ താൻ സീനിയർ താരമാണെങ്കിലും സീനിയോറിറ്റിക്ക്…
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളായ ആര്യയും സയേഷയും കഴിഞ്ഞ മാര്‍ച്ചിലാണ് ഒന്നിച്ചത്. കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലായിരുന്നു ഇരുവരുടെയും പ്രണയം ആരാധകരുമായി പങ്കുവെച്ചത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ താരമാണ് ആര്യ. സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച റിയാലിറ്റിഷോയിൽ മലയാളി താരങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചത്. ഓഡിഷനിൽ കൂടെയായിരുന്നു മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. വിവാഹ ശേഷം ഇരുവരും ചേർന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് സെക്കൻഡുകൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു.ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആര്യയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘യു+മി’ എന്നെഴുതി കുഞ്ഞിന്റെ സ്‌മൈലിയും സയേഷ കുറിച്ചിട്ടുണ്ട്. ഈ സംശയങ്ങളെ കുടുംബാംഗങ്ങൾ ശരിവെച്ചുവെന്ന റിപ്പോർട്ടുകളും ഇതിനുപിന്നാലെ പുറത്തുവരുന്നുണ്ട്.
നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന എല്ലാ ‘ആണത്ത’ങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടികൊണ്ടാണ് ‘ഇഷ്ക്’ എന്ന സിനിമ അവസാനിക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ ഒരു നായിക നായകന്റെ നേരെ ഇത്തരത്തിൽ വിരൽ ഉയർത്തിയിട്ടില്ല. അതുകൊണ്ടാണ് ഇഷ്ക്കിന്റെ ക്ലൈമാക്സ് പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കുന്നത്. ആ വിരൽത്തുമ്പിൽ തന്നെയാണ് ഇഷ്ക് എന്ന ചിത്രം പൂർണ്ണമാകുന്നത്. വസുധയെക്കുറിച്ച് ഇപ്പോൾ വാചാല ആവുകയാണ് ആൻ ശീതൾ. എസ്ര എന്ന ചിത്രത്തിനുശേഷം ആൻ അഭിനയിക്കുന്ന മലയാള സിനിമയാണ് ഇഷ്ക്. ഇഷ്ക്കിലെ വസുധയും ആൻ ശീതളും തമ്മിൽ എന്തെങ്കിലും സാമ്യതകൾ ഉണ്ടോ എന്ന ചോദ്യത്തിന് ചിത്രത്തിലെ സവിശേഷ സാഹചര്യത്തിലേക്ക് എത്തുമ്പോൾ എല്ലാ പെൺകുട്ടികൾക്കും വസുധയുമായി റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നും താനുൾപ്പെടെ ഏതു പെണ്ണും ആ സാഹചര്യത്തിൽ വസുധ ചെയ്യുന്നതു പോലെ തന്നെ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് ആൻ മറുപടി നൽകിയത്. ഇഷ്കിന്റെ കഥയാണ് വസുധയെ നായികയാക്കുന്നത്.അല്ലെങ്കിൽ വസുധ വെറുമൊരു സാധാരണ പെൺകുട്ടി മാത്രമാണ്. അവൾ അങ്ങനെ പ്രതികരിക്കുന്നത് അത് അവളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നം കൂടി…
സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് നയൻതാര.രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി നയൻതാര അവതരിപ്പിച്ചു.പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് എത്തുകയും അവിടെ ഭാഗ്യ നായികയായി മാറുകയും ചെയ്തു. തമിഴിൽ നായിക മുഖങ്ങൾ നായകന്റെ നിഴലായി നിൽക്കുന്ന സാധാരണ രീതിയിൽ നിന്നും മാറി തന്റേതായ സ്ഥാനം നേടിയെടുത്ത നയൻതാര ലേഡീസ് സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. താരം ആദ്യമായി അഭിനയിച്ച സിനിമ മനസ്സിനക്കരെ ആണെങ്കിലും അതിനുമുമ്പേ താരത്തിന് മറ്റൊരു സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ ആദ്യം നായികായി തിരഞ്ഞെടുത്തിരുന്നത് നയന്‍സിനെയായിരുന്നു. പക്ഷേ സ്ക്രീൻ ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ നയൻതാര കഥാപാത്രത്തിന് യോജ്യമാകില്ലെന്നു തോന്നിയത് കൊണ്ട് മറ്റൊരു നായികയെ വിനയന്‍ പരീക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു.കലൂര്‍ ഡെന്നിസ് രചന നിര്‍വഹിച്ച ചിത്രമായിരുന്നു ഊമപ്പെണ്ണിനു ഉരിയാട പയ്യൻ. ചിത്രത്തിൽ കാവ്യ മാധവൻ ആയിരുന്നു നായികയായി അഭിനയിച്ചത്.…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ കാർത്തിയും ജ്യോതികയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്‌ക്ക്.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇഷ്ടതാരങ്ങൾ ഒരുമിച്ച് എത്തുന്നുവെന്ന വാർത്ത സിനിമാലോകം ഏറെ സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്. ഇരുവരും കട്ടപ്പ സത്യരാജിന്റെ മക്കളായിട്ടാണ് എത്തുക. ആദ്യമായിട്ടാണ് കാർത്തിയും ജ്യോതികയും ഒന്നിച്ചഭിനയിക്കുന്നത്.ഇതിനിടെ നടൻ കാർത്തിയുടെ പിറന്നാൾ കടന്നുപോയിരുന്നു എന്നാൽ പിറന്നാളിന് കാർത്തിക്കല്ല, സംവിധായകൻ ജിത്തു ജോസഫിനാണ് സർപ്രൈസ് കിട്ടിയത്. തന്റെ പിറന്നാൾ ദിവസം കാർത്തി സംവിധായകൻ ജിത്തു ജോസഫിന്റെ വീട്ടിലെത്തി പിറന്നാൾ സദ്യ കഴിക്കുകയുണ്ടായി.കാർത്തിയുടെ ഈ വലിയ മനസ്സിന് മുന്നിൽ താൻ തല കുനികുന്നു എന്നും ജിത്തു ഫേസ്‍ബുക്കിൽ കുറിച്ചു.
ഷെയിൻ നിഗം നായകനായെത്തിയ ഇഷ്‌ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ആദ്യം മുതൽ ലഭിക്കുന്നത്.നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ഇപ്പോൾ കേരളത്തിലെ എല്ലാ നിയമസഭാ സാമാജികർക്കുയി ഒരു പ്രത്യേക പ്രദർശനം ഒരുക്കുകയാണ് ഇഷ്‌ക് അണിയറപ്രവർത്തകർ. തിരുവനന്തപുരം അജന്ത തിയേറ്ററിൽ ചൊവ്വാഴ്ച രാത്രി 8.45നാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചിത്രത്തിൻറെ പ്രത്യേക പ്രദർശനം കാണാൻ അജന്ത തിയേറ്ററിലെത്തും. ചിത്രം സംസാരിക്കുന്ന വിഷയം നവയുഗ കേരളത്തിൽ ഏറെ സുപ്രധാനമായ ഒരു വിഷയമായതിനാൽ ആണ് നിയമസഭാസാമാജികർ കൂടുതൽ ഗൗരവപൂർവ്വം ഈ ചിത്രത്തെ കാണുന്നത്.ചില എംഎൽഎമാരും മന്ത്രിമാരും ഇതിനോടകം തന്നെ ചിത്രം കണ്ടു കഴിഞ്ഞു.
കേരളം ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനിയുടേത്.ജീവിതവും ജീവനും തന്റെ തൊഴിലിനായി സമർപ്പിച്ച ലിനിയുടെ ഒാർമദിവസം കഴിഞ്ഞു പോയിരുന്നു. ഇതിനെക്കുറിച്ചും മരണത്തിനുശേഷം അവരെ തേടിയെത്തിയ ഒരു ഫോൺ കോളിനെ കുറിച്ചും ഭർത്താവ് സജീഷ് ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഇപ്പോൾ ചർച്ചയാവുകയാണ്.ലിനി മരിച്ചതിന് മൂന്നാൾ നടി പാർവതിയുടെ ഒരു കോൾ ആണ് അവരെ തേടിയെത്തിയത്.ലിനിയുടെ മരണത്തിൽ വിഷമമുണ്ടെന്നും പക്ഷേ തളരരുത് എന്നും സജീഷിന് വിരോധമില്ലെങ്കിൽ രണ്ട് മക്കളുടെയും പഠന ചിലവ് പാർവതി ഏറ്റെടുത്തോട്ടെ എന്നുമായിരുന്നു സംസാരിച്ചത്. സജീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: ഉയരെ…. ഉയരെ… പാര്‍വതി പാര്‍വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍.ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വതി എന്ന നടിയുടെ…
2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. അതിനു ശേഷമുള്ള താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലൂസ് ടീ ഷർട്ടും മുണ്ടും ഉടുത്ത് കണ്ണാടിക്കു മുൻപിൽ നിന്ന് സെൽഫി എടുക്കുന്ന ഒരു ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ആരാധകരിൽ ഏറെ ചിരിയുണർത്തി.ഇതിലും ആകർഷണീയ ആകാൻ എനിക്ക് കഴിയുമോ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാം സ്ഥാനമാണ് ഐശ്വര്യലക്ഷ്മി നേടിയത്.സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം നടന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് എത്തുന്നത്.മലയാളത്തിൽ ഇതുവരെ അഞ്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ വേഗത്തിൽ ഇടം നേടാൻ ഭാഗ്യം ലഭിച്ച ഒരു താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.
ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. മലയാളത്തിലെ യുവതാരം നിവിൻ പോളിയും തെന്നിന്ത്യൻ താരറാണി നയൻതാരയും ആണ് ചിത്രത്തിലെ നായിക നായകന്മാർ. ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. വർഷങ്ങൾക്കു മുൻപേ ധ്യാൻ തിരക്കഥ പൂർത്തിയാക്കിയ, അജു വർഗീസ് നിർമ്മിക്കുന്ന ഈ ചിത്രം അജുവർഗീസിന്റെ പ്രേരണ കൊണ്ടാണ് ഒടുവിൽ സിനിമയായത്.കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് ഇതെങ്കിലും നിവിന്റെ തിരക്കുകൾ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടി വെക്കേണ്ടി വന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിവിൻ ചിത്രത്തിലെ സെറ്റിൽ വച്ച് ഉണ്ടായ ഒരു സംഭവം പറയുകയുണ്ടായി. ചിരി തുടങ്ങിയാൽ നിർത്താൻ പറ്റാത്ത ഒരു ആളാണ് താനെന്നും തന്റെ ഇരട്ടി ചിരിക്കുന്ന ഒരു വ്യക്തിയാണ് നയൻതാര എന്നും നിവിൻ പോളി…