രാജ്യം പ്രിയനടൻ മോഹൻലാലിന് കഴിഞ്ഞ ദിവസം പത്മഭൂഷൺ നൽകി രാജ്യം ആചരിക്കുകയുണ്ടായി.എഴുപതാം റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഗവർണമെന്റ് ഓഫ് ഇന്ത്യ ആണ് പട്ടിക പുറത്ത് വിട്ടത്.മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ഉണ്ട്. 94 പേര്‍ക്ക് പത്മശ്രീ പതിനാല് പേര്‍ക്ക് പത്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിൽ ലഭിക്കുകയുണ്ടായി താരത്തിന് പത്മഭൂഷൺ ലഭിച്ചതിന്റെ ആഘോഷം മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മരയ്ക്കാറിന്റെ ലൊക്കേഷനിൽ ആഘോഷിക്കുകയുണ്ടായി.അത് കൂടാതെ നടന്‍ പ്രഭുവിന്റെ വിവാഹവാര്‍ഷികവും, ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടായ ആശിര്‍വാദ് സിനിമാസിന്റെ വാര്‍ഷികവുമാണ് ‘മരക്കാര്‍’ ചിത്രീകരണത്തിനിടെ നടന്നത്. നടന്മാരായ പ്രഭു,അർജുൻ തുടങ്ങിയവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.ഹൈദരാബാദ് ആണ് ലൊക്കേഷൻ. പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മലയാളത്തിന്റെ പ്രഗൽഭനായ നടൻ മധു അഭിനയിക്കും .ചിത്രത്തിൽ തമിഴ് നടൻ പ്രഭുവും അർജുനും അഭിനയിക്കുന്നുണ്ട്. കാലപാനിക്ക് ശേഷം പ്രിയദർശൻ, മോഹൻലാൽ, പ്രഭു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
Author: webadmin
സിനിമ ലോകത്ത് ഉള്ള ഒട്ടു മിക്കവരും വാഹനപ്രേമികളാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ അദൃശ്യമായൊരു മത്സരം തന്നെ നടക്കുന്നുണ്ടോ എന്നുവരെ ഇപ്പോൾ തോന്നി പോകുന്നുണ്ട്. ദിലീപാണ് ഇപ്പോൾ ആ കൂട്ടത്തിൽ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്ന ലേറ്റസ്റ്റ് സെലിബ്രിറ്റി. ബി എം ഡബ്ള്യു 7 സീരിസ് ആണ് ദിലീപ് സ്വന്തമാക്കിയത്. 1.21 കോടിയാണ് ഇതിന്റെ ആരംഭ വില. 2.45 കോടി വരെ വില പോകും. അമ്മക്കൊപ്പമാണ് ദിലീപ് വാഹനത്തിന്റെ താക്കോൽ കൈപ്പറ്റിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച കോടതിസമക്ഷം ബാലൻ വക്കീലാണ് അടുത്തതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ദിലീപ് ചിത്രം. വമ്പൻ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ദിലീപ് ഇപ്പോൾ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. ഇരുവർക്കും ലഭിക്കുന്ന ഓരോ നേട്ടങ്ങളും മലയാളികൾക്ക് ഒരു ആഘോഷമാണ്. ആരാധകർ തമ്മിൽ മുറുമുറുപ്പ് ഉണ്ടെങ്കിൽ പോലും ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വളരെയേറെ വലുതാണ്. ഇപ്പോഴിതാ ലാലേട്ടന് പത്മഭൂഷൺ കിട്ടിയതിൽ ആശംസകൾ അർപ്പിച്ചിരിക്കുകയാണ് മമ്മൂക്ക. സൗഹൃദത്തിന്റെ ഒരു വലിയ മുഖം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂക്ക ആശംസ അറിയിച്ചിരിക്കുന്നത്. മലയാളസിനിമക്കും കേരളക്കരക്കും അഭിമാനത്തിന്റെ ഈ നിമിഷങ്ങളിൽ അതിലും കുരു പൊട്ടുന്നത് കാണുന്നത് എയർ വേദനാജനകമാണ്.
ക്യാമ്പസ് ചിത്രങ്ങൾ എന്നും മലയാളികളുടെ ഇഷ്ടമേഖലയാണ്. നല്ല പ്രമേയവും അവതരണവുമുള്ള ക്യാമ്പസ് ചിത്രങ്ങളെ മലയാളിപ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആ ഒരു നിരയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഒരു ക്യാമ്പസ് ചിത്രമാണ് നിറഞ്ജ്, മാനസ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ സകലകലാശാല. സാധാരണ ക്യാമ്പസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നൊരു പ്രമേയവും അവതരണവുമാണ് ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ക്യാമ്പസ്സിന് പുറത്തേക്ക് പ്രേക്ഷകരെ കൊണ്ട് പോകുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ ചെയ്‌തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ കൂടി ചിത്രം ചർച്ച ചെയ്യുന്നു. അക്കു എന്ന് വിളിക്കുന്ന അക്ബർ വളരെയധികം മിടുക്കനായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. കോളേജിന് തന്നെ അഭിമാനമായ അക്ബർ അപ്രതീക്ഷിതമായി ഒരു ബാങ്ക് മോഷണക്കേസിൽ കുടുങ്ങുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെയ്യപ്പെടുന്ന മോഷണം തന്നെയാണ് അക്ബറിന് വിനയായി ഭവിക്കുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കുവാനുള്ള അക്ബറിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു പ്രകടനം തന്നെയാണ് നായകൻ എന്ന നിലയിൽ നിറഞ്ജിൽ നിന്നും കാണാൻ സാധിക്കുന്നത്.…
രാജ്യം പ്രിയനടൻ മോഹൻലാലിന് പത്മഭൂഷൺ നൽകി ആചരിക്കുകയുണ്ടായി.എഴുപതാം റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഗവർണമെന്റ് ഓഫ് ഇന്ത്യ ആണ് പട്ടിക പുറത്ത് വിട്ടത്.പുരസ്‌ക്കാരം ലഭിച്ചതിനെ തുടർന്ന് മോഹൻലാലിന്റെ പ്രതികരണം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലിന്റെ വാക്കുകൾ: ഈ പുരസ്കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും തോന്നുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഇതുവരെ ഒപ്പം നിന്ന എല്ലാവര്‍ക്കും എല്ലാ പ്രേക്ഷകര്‍ക്കും ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്. പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് ഞാനിപ്പോള്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്‍റെ തന്നെ കാക്കക്കുയില്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദാരാബാദില്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എനിക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചത്. ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നു.
മലയാളികളുടെ പ്രിയതാരം മോഹൻലാലിന് പത്മഭൂഷൺ പുരസ്‌കാരം.എഴുപതാം റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഗവർണമെന്റ് ഓഫ് ഇന്ത്യ ആണ് പട്ടിക പുറത്ത് വിട്ടത്.മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ഉണ്ട്. 94 പേര്‍ക്ക് പത്മശ്രീ പതിനാല് പേര്‍ക്ക് പത്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിൽ ലഭിക്കുകയുണ്ടായി.
ഹിറ്റ് ഫിലിം മേക്കർ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് മിഖായേൽ. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ മിഖായേലായി എത്തുന്നത് .ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ഹനീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ചിത്രത്തിലെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നടൻ ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം. ഇരുവരും മുൻപേ വിവാഹിതരാണ്. ആദ്യത്തെ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുമുണ്ട്. വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി മലയാള സിനിമപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.ആദിത്യനും സീരിയലുകളിലൂടെയാണ് പ്രശസ്തനായത്.
യാത്രകളെയും പുസ്തകങ്ങളേയും പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ യാത്രകൾക്കിടയിലാണ് സിനിമ ചെയ്യുന്നത് എന്നതാണ് വാസ്‌തവം. നായകനായി അഭിനയിച്ച ആദ്യചിത്രം ആദി റിലീസ് ചെയ്യുമ്പോൾ പ്രണവ് ഫോൺ പോലും ലഭ്യമല്ലാത്ത ഹിമാലയൻ മലനിരകളിൽ ആയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇറങ്ങിയപ്പോഴും അദ്ദേഹം യാത്രയിൽ തന്നെയാണ്. ഇപ്പോൾ അധികം ദൂരം പോയിട്ടില്ല എന്ന് മാത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടിറങ്ങിയ സംവിധായകൻ അരുൺ ഗോപി തന്നെയാണ് പ്രണവ് മോഹൻലാൽ ഹംപിയിൽ ആണെന്ന് പറഞ്ഞത്. ഉടൻ തന്നെ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രണയത്തോടൊപ്പം സമകാലീനമായ പല വിഷയങ്ങളും അതിന്റെ തീവ്രതയോട് കൂടി തന്നെ അവതരിപ്പിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. അരുൺ ഗോപി തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സയ ഡേവിഡാണ് നായിക. പ്രണയവും ചിരിയും ചിന്തയും ആക്ഷനും എല്ലാമായി ഒരു കംപ്ലീറ്റ് എന്റർടൈനർ തന്നെയാണ് മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും നായകരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന Mr & Ms റൗഡിയുടെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് എന്റർടൈനറായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ്. സതീഷ് കുറുപ്പ് ക്യാമറ കൈകാര്യം ചെയ്യുന്നു. അരുൺ വിജയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സായികുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻസൺ, ഗണപതി, എസ്ഥേർ അനിൽ, ഷഹീൻ സിദ്ധിഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.