മതമൗലികവാദികളുടെ സൈബര്‍ ആക്രമണം ഏറെ നേരിട്ടിട്ടുള്ള അഭിനേത്രിയാണ് അന്‍സിബ ഹസന്‍. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധ നേടിയ അന്‍സിബ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്ക് താഴെയും ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലുകളുമുണ്ടായിരുന്നു ആദ്യകാലത്ത്. അഭിപ്രായപ്രകടനത്തിന് സോഷ്യല്‍ മീഡിയ നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് സ്ത്രീകള്‍ക്കെതിരേ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരേ സിനിമ എന്ന മാധ്യമത്തിലൂടെത്തന്നെ പ്രതികരിക്കുകയാണ് അന്‍സിബ ഹസ്സന്‍. എ ലൈവ് സ്റ്റോറി എന്ന പേരില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലൂടെ. ഫേസ്ബുക്കില്‍ ലൈവ് വരുന്ന പെണ്‍കുട്ടിയ്ക്ക് അശ്ലീലസന്ദേശം അയയ്ക്കുന്ന കുടുംബസ്ഥനായ പുരുഷനും അയാളെ നേരിട്ട് കാണാനെത്തുന്ന പെണ്‍കുട്ടിയുമാണ് ചിത്രത്തിന്‍റെ വിഷയം. ചിത്രത്തിന്‍റെ രചനയും സംവിധാനവും അന്‍സിബയാണ്. ഛായാഗ്രഹണം പ്രമോദ് രാജ്. സംഗീതം രഞ്ജിന്‍രാജ് വര്‍മ്മ. 4.20 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
Author: webadmin
തെലുങ്കിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതമാണ് ചിത്രം പറയുന്നത്. സിനിമയ്ക്കായി കീര്‍ത്തി ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളവും തമിഴും അനായാസേന പറയുന്ന കീര്‍ത്തി തെലുങ്ക് ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടിയിരുന്നു. നിരവധി ടേക്കുകളെടുത്താണ് ചിത്രത്തിലെ സംഭാഷങ്ങള്‍ കീര്‍ത്തി മികവുറ്റതാക്കിയിരുന്നത്. ഡയലോഗ് മെച്ചപ്പെടുത്തുന്നതിനായി കീര്‍ത്തി കാണിക്കുന്ന പെടാപാടാണ് വീഡിയോയില്‍ കാണിക്കുന്നത്. എല്ലാം ചെയ്തു കഴിഞ്ഞ് അവസാനം ഒകെ ആണോ നാഗി എന്ന് സംവിധായകനോട് ചോദിക്കുന്നുമുണ്ട് നടി.സാമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തിലുണ്ട്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. നടികര്‍ തിലകം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്ബത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ ഉദാഹരണമായിരുന്നു. തീയേറ്ററില്‍ വാരങ്ങളോളം നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. പുറത്തിറങ്ങി രണ്ടര പതിറ്റാണ്ട് പിന്നിടാനൊരുങ്ങുമ്ബോള്‍ ഇതാ ചിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്‍റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്. അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് ഉടമയുമായ മുകേഷ് ആര്‍.മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തേന്മാവിന്‍ കൊമ്ബത്ത് കൂടുതല്‍ മിഴിവുറ്റ രീതിയില്‍ വീണ്ടും തീയേറ്ററില്‍ കാണാന്‍ ഒരു കൊല്ലം കൂടി കാത്തിരിക്കണം. ചിത്രത്തിന്‍റെ റിലീസിന് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മെയ് 12നാവും ചിത്രത്തിന്‍റെ…
മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ കുമ്പളങ്ങി ന്യൂസ് എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാൽ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തൻ നടത്തിയത്.ദിലീഷിന് പകരം സഹപ്രവർത്തകനായ മധു സി നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഫഹദാണ് വില്ലനായി വരുന്നത്.ഫഹദിന്റെ വില്ലൻ വേഷത്തെ പറ്റി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ മനസ്സ് തുറക്കുകയാണ്. ചിത്രത്തിലെ വില്ലൻ വേഷം ഫഹദിന് കൊടുത്തതല്ല.അദ്ദേഹം ആയതാണ്. കഥ കേട്ടുകഴിഞ്ഞപ്പോൾ ആ റോൾ വേണമെന്ന് ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. നായികയെ ഓഡിഷനിലൂടെ കണ്ടെത്തും,അദ്ദേഹം പറഞ്ഞു.
അച്ഛന്റെ മോൾ തന്നെ ! എന്താ ടൈമിംഗ് ! ,അച്ഛൻ ദിലീപിന്റെ സിനിമയിലെ ഡയലോഗിന് ഡബ്‌സ്മാഷ് ചെയ്ത് മീനാക്ഷി ദിലീപ് ! ഒപ്പം ഐഷ നാദിർഷയും
ലാലേട്ടന്റെ ആരാധകർ ലോകമെങ്ങുമാണ്. അതിപ്പോൾ എണ്ണാൻ പോയാൽ ഒരു വലിയ പണി തന്നെയാണ്. പണ്ഡിതൻ മുതൽ പാമരൻ വരെ ആ ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ മറ്റൊരു കട്ട ആരാധകൻ. ബോക്സിങ് വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിജേന്ദർ സിങ്ങാണ് താൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവണപ്രഭുവിലെ ലാലേട്ടന്റെ ആ മാസ്സ് ഡയലോഗ് തന്നെയാണ് ഓർമ വരുന്നത്. ‘ഗുസ്തി അത് ഞാൻ പഠിച്ചിട്ടില്ല.’ പക്ഷേ ഗുസ്തികളരിയിൽ നിന്നും ഇങ്ങനെയൊരു ആരാധകൻ ലാലേട്ടന് ഉണ്ടായപ്പോൾ അത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.
ആത്മസഖി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് അവന്തിക. ഗർഭകാല ശുശ്രൂഷ ആവശ്യമായതിനാൽ അഭിനയത്തിൽ നിന്നും ഒരു താത്‌കാലിക ഇടവേള എടുത്തിരിക്കുകയാണ് അവന്തിക. ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലെ അനുഭവങ്ങളെ കുറിച്ചും നേടിയെടുക്കേണ്ടതായ സ്വപ്നങ്ങളെ കുറിച്ചും അവന്തിക തുറന്നു പറഞ്ഞു. സിനിമയിലൂടെ തുടക്കം കുറിച്ച അവന്തിക ആത്മസഖി സീരിയലിലെ ഡോക്ടർ നന്ദിത എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ തിരിച്ചറിയപ്പെട്ടത്. യക്ഷി – ഫെയ്‌ത്ഫുള്ളി യുവേഴ്‌സ്, നീലാകാശം പച്ചക്കടൽ, ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും സിനിമയിൽ തന്റെ കഴിവുകൾ തെളിയിക്കണമെന്നാണ് നടിയുടെ ആഗ്രഹവും സ്വപ്‌നവും. ലാലേട്ടനൊപ്പം അഭിനയിക്കുവാനുള്ള ആഗ്രഹവും അവന്തിക വെളിപ്പെടുത്തി. “എനിക്ക് ലാലേട്ടനൊപ്പം അഭിനയിക്കുവാൻ അതിയായ ആഗ്രഹമുണ്ട്. അദ്ദേഹം അഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയാണ്. കൂടാതെ ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക കൂടിയാണ്. നായകന്റെ നിഴലിൽ നിൽക്കാതെ എന്റെ വെളിപ്പെടുത്തുവാൻ തക്ക റോളുകൾ ലഭിക്കുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.”
ദീപിക പദുക്കോൺ എന്നും പ്രേക്ഷകരുടെ സ്വപ്നനായികയാണ്. ബോളിവുഡിൽ മാത്രമല്ല അങ്ങ് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച ദീപിക പാപ്പരാസികൾക്ക് പ്രിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ്. ഇപ്പോഴിതാ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അംഗവുമായ ഡ്വെയ്ൻ ബ്രാവോ ദീപികയെ കുറിച്ച് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. സഹതാരമായ ഹർഭജനോടാണ് ബ്രാവോ ഇത് വെളിപ്പെടുത്തിയത്. ഹർഭജൻ നടത്തുന്ന ഒരു വെബ്ഷോയിലാണ് 12 വർഷം മുൻപ് ദീപികയെ കണ്ടതും അന്ന് മുതൽ ഒരു ആകർഷണം തോന്നിയതുമെല്ലാം ബ്രാവോ തുറന്നു പറഞ്ഞത്. അന്ന് തൊട്ട് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണെന്നും ബ്രാവോ വെളിപ്പെടുത്തി. എന്തുകൊണ്ട് വെസ്റ്റ് ഇൻഡീസിൽ ഒരു ദീപികയെ കണ്ടെത്തിയില്ല എന്ന ഹർഭജന്റെ ചോദ്യത്തിന് ‘ദീപികയെ പോലെ ദീപിക മാത്രമേ ഉള്ളൂ’ എന്നായിരുന്നു ഈ ലോകോത്തര ഓൾറൗണ്ടറുടെ ഉത്തരം. ദീപികയും രൺവീറും തമ്മിലുള്ള പ്രണയം ബോളിവുഡ് ആഘോഷിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ.
മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ ഷൂട്ടിംഗ്നായി ലണ്ടനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.അവിടെ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ മോഹൻലാൽ കഴിഞ്ഞദിവസങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളിലെല്ലാം മോഹൻലാലിൻറെ കഴുത്തിൽ ഒരു മാലയും ഉണ്ടായിരുന്നു. മൂങ്ങയുടെ രൂപമുള്ള ഒരു മാല പക്ഷേ ആരാധകർ ഈ കണ്ടുപരിചയമുള്ള മാലയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ലൂസിഫറിന്റെ ചിത്രം ഏവർക്കും മനസ്സിൽ തെളിഞ്ഞത്. ലൂസിഫർ ഉടൻതന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ അതേ മാല ധരിച്ച് മോഹൻലാൽ എത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്തുതന്നെയായാലും പുത്തൻ സ്റ്റൈലിലുള്ള മാല ഇതിനോടകം തന്നെ വലിയ തരംഗമായി കഴിഞ്ഞു.
മമ്മൂട്ടിയുടെ ഡാൻസിന് വിധികാർത്താവായി ലാലേട്ടൻ മാറി.അമ്മ സ്റ്റേജ് ഷോയായ അമ്മ മഴവിലിന്റെ റിഹേഴ്‌സൽ ക്യാമ്പിലാണ് സംഭവം നടന്നത്.മമ്മൂക്കയുടെ ഡാൻസ് എങ്ങനെയുണ്ടെന് ആദ്യം തൊട്ടേ ലാലേട്ടൻ വീക്ഷിക്കുകയായിരുന്നു.