സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അപർണ ദാസ്. പിന്നീട് വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരത്തിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ അപർണയുടെ റെഡ് സാരിയിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ നിറയുകയാണ്. ടാസ്ആപ്പ് സ്റ്റുഡിയോസിന് വേണ്ടി അൻവറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നെന്മാറ സ്വദേശിയായ അപർണ ദാസ് കുടുംബമായി മസ്ക്കറ്റിലാണ്. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലാണ് അപർണ വർക്ക് ചെയ്യുന്നത്. അച്ഛനും അമ്മയും അനിയനും ചേർന്നതാണ് അപർണയുടെ കുടുംബം. ടിക് ടോക് വീഡിയോകളിലൂടെയാണ് അപർണ ശ്രദ്ധ പിടിച്ചു പറ്റിയതും അഭിനയ രംഗത്തേക്ക് കടന്ന് വന്നതും.
Author: webadmin
മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് പ്രദർശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്. ഷൈലോക്കിന്റെ പോസ്റ്റർ കീറിയ ഒരു ചിത്രം നിർമാതാവ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിരിക്കുന്നത് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. “ദയവായി പോസ്റ്റർ കീറരുതെ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവുട്ടി മുക്കരുത്” എന്ന ക്യാപ്ഷനോട് കൂടിയാണ് നിർമാതാവ് ജോബി ജോർജ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ആരാണ് പോസ്റ്റർ കീറിയതെന്ന ഊഹങ്ങളുമായി നിരവധി കമന്റുകൾ വരുന്നുണ്ട്. ആരായാലും ഇത്തരം പ്രവൃത്തികൾ മാപ്പ് അർഹിക്കാത്തത് തന്നെയാണ്. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം…
ധനുഷ് ഇരട്ട വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാസ്. ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിനെത്തും. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സ്നേഹ, മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു, മുനിഷ്കാന്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍ കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷിനെ കുറിച്ച് ചിത്രത്തിലെ നായികമാരിൽ ഒരാളായ മെഹ്‌റീൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ഒറ്റ ടേക്കിൽ ഓരോ സീനും പൂർത്തിയാക്കുന്ന ആളാണ് ധനുഷ്. അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. ‘ആക്ഷൻ’ ‘കട്ട്’ എന്നീ രണ്ട് വാക്കുകൾക്ക് ഇടയിൽ മാജിക് തീർക്കുന്നയാളാണ് അദ്ദേഹം. ആ ഒരു ഇടവേളയിൽ നിരവധി ഭാവങ്ങളാണ്…
അനിയത്തിപ്രാവ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ കേരളത്തിലാകെ കാമുകിമാരെ നേടിയെടുത്ത ചാക്കോച്ചന് ലഭിച്ചിട്ടുള്ളത് ആയിരക്കണക്കിന് പ്രണയലേഖനങ്ങളാണ്. അവക്കെല്ലാം തന്നെ മറുപടി കൊടുക്കുവാനും ചാക്കോച്ചൻ ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ അപ്പോഴും തന്റെ ഉള്ളിൽ ചാക്കോച്ചന് ഇഷ്ടം പ്രിയ കാമുകിയും ഇന്ന് തന്റെ ഭാര്യയും തന്റെ കുഞ്ഞിന്റെ അമ്മയുമായ പ്രിയയോട് തന്നെയായിരുന്നു. 2005ൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രിയയെ കാണുവാൻ കോളേജ് ഹോസ്റ്റലിൽ പോയ സംഭവം പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. അന്ന് പ്രിയയെ കാണാൻ കോളേജ് ഹോസ്റ്റലിൽ പോവുക എന്ന ചടങ്ങുണ്ടായിരുന്നു. പള്ളിവക ആയിരുന്നു കോളേജും ഹോസ്റ്റലും. ചാക്കോച്ചൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മറുപടി. കാമുകിയെ കാണാൻ പോയ ചാക്കോച്ചന് ലഭിച്ചത് ബിഷപ്പിന്റെ സത്ക്കാരമാണ്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്. മറ്റു രസകരമായ വിശേഷങ്ങളും ചാക്കോച്ചൻ ഈ അഭിമുഖത്തിൽ പങ്കിടുന്നു.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ മാത്യു തോമസിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെടുത്തിയ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു കൊണ്ടാണ് മാത്യു തണ്ണീർമത്തൻ ദിനങ്ങളിലൂടെ എത്തിയത്. ഇപ്പോഴിതാ വിജയകരമായി പ്രദർശനം തുടരുന്ന അഞ്ചാം പാതിരാ കൂടിയായപ്പോൾ മാത്യുവിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രവും ബ്ലോക്ക്ബസ്റ്ററായിരിക്കുന്നു. തൃപ്പൂണിത്തുറ തിരുവാങ്കുളം തുരുത്തിയിൽ ബിജു ജോണിന്റെയും സൂസൻ മാത്യുവിന്റെയും മകനാണ് മാത്യു. സിനിമയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മാത്യു എത്തിച്ചേർന്നത്. ഗ്രിഗോറിയോസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന മാത്യു സ്കൂളിൽ വെച്ച് നടന്ന കുമ്പളങ്ങി നൈറ്റ്സ് ഓഡിഷനിൽ വെറുതെ പോയി പങ്കെടുത്തതാണ്. അവിടെ നിന്നും മാത്യുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മമ്മൂട്ടി നായകനാകുന്ന വൺ ആണ് മാത്യുവിന്റെ പുതിയ ചിത്രം. പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണിത്. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക്…
മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ദിലീപ് – റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആയോധന കല അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് എന്റർ ദി ഡ്രാഗൺ എന്നാണ് പേരിട്ടിരിക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിലൂടെ സജി സുകുമാർ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മിനി സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും ചൈനയിലാണ് നടക്കുക. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ടു കൺട്രീസ് തുടങ്ങിയ ദിലീപിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾക്കായി തിരക്കഥ ഒരുക്കിയ റാഫിയും ദിലീപും വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് കൂടി പ്രതീക്ഷിക്കാം. നാദിർഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായിക. ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര…
മലയാള സിനിമയിലെ യുവ നായകന്മാരില്‍ മുന്‍ നിരയിലുള്ള താരം ആണ് ആസിഫ് അലി. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ആരാധക ഹൃദയം കീഴടക്കിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് ആദ്യം മലയാള സിനിമയിലേക്ക് അരങ്ങേറിയത്. വളരെ മികച്ച വര്‍ഷമായിരുന്നു താരത്തിന് 2019. താരത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍ എല്ലാം വളരെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇപ്പോഴിതാ താരം ഒരു അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടക്കുകയാണ് ആസിഫ് അലി. ആദ്യം തേടി വന്ന സിനിമകളെല്ലാം തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നവ അല്ലെന്നും മറ്റു താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രങ്ങളിലാണ് അഭിനയിച്ചതെന്നും താരം പറയുന്നു. പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ഒന്നും എടുക്കാത്ത തിരക്കഥകളായിരുന്നു ആദ്യം തനിക്ക് ലഭിച്ചിരുന്നതെന്നും ആസിഫ് പറയുന്നു. താരത്തിന്റെ പുറത്തിറങ്ങിയ കെട്ടിയോളാണെന്റെ മാലാഖ തീയറ്ററില്‍ വന്‍ ഹിറ്റായിരുന്നു. 2019ല്‍ ആസിഫിന് മികച്ച വേഷങ്ങള്‍ കിട്ടിയിരുന്നു. കഥാപാത്രങ്ങളില്‍ പുലര്‍ത്തുന്ന പുതുമ തന്നെയാണ് താരം മറ്റുള്ള താരങ്ങളില്‍ നിന്ന്…
മികച്ച വിജയം കരസ്ഥമാക്കിയ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ റോബോട്ടായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് സൂരജ് തേലക്കാട് എന്ന കലാകാരനാണ് എന്ന വാർത്ത പ്രേക്ഷകർക്ക് പുതുമയുള്ള ഒരു വാർത്തയായിരുന്നു. സൂരജിന് എല്ലായിടത്ത് നിന്നും അഭിനന്ദനപ്രവാഹങ്ങളാണ്. ആ റോൾ ചെയ്യുവാൻ വേണ്ടി സൂരജ് എടുത്ത കഠിനപ്രയത്നത്തെ കുറിച്ച് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. “സൂരജ് തേലക്കാട് in & as ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Ver. 5.25 ” ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിൽ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങൾക്ക് മുന്നേ ഒരുപാട് ഡിസൈനുകൾ ചെയ്ത് ചെയ്ത് ഒടുവിൽ ഒരു അവസാന ഡിസൈനിൽ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറുമായ രതീഷേട്ടൻ എത്തിച്ചേർന്നിരുന്നു. ആ ഡിസൈൻ പ്രകാരം, സൂരജിന്റെ…
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ് . റാം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലൊക്കേഷനിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുവാണ്. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട് . ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തു ജോസഫ് ചിത്രമാണിത്. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്.
കഴിഞ്ഞദിവസം മരടില്‍ തകര്‍ന്നടിഞ്ഞ എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിനു മുന്നില്‍ നിന്ന് സംവിധായകനും താമസക്കാരനുമായ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാവുകയാണ്. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ലാറ്റും താമസസ്ഥലവും ചുറ്റുപാടുകളും ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടുവിട്ട് മടങ്ങിയതായി അദ്ദേഹം പറഞ്ഞു. സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷക്കാലമായി ആ ഫ്‌ലാറ്റില്‍ താമസിക്കുന്നു. അവിടെയുള്ള എല്ലാവരും ഒരു കുടുംബം പോലെ ജീവിച്ചവരാണ്. എന്തുവന്നാലും തങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും എന്നും ഒരു ദിവസം ഞങ്ങള്‍ തിരിച്ചുവരും എന്നും മേജര്‍ രവി പറയുന്നു. അവിടുത്തെ താമസക്കാര്‍ക്ക് എല്ലാം അവകാശപ്പെട്ട ഭൂമിയാണിത് അത് വീണ്ടെടുക്കുന്നതിന് സര്‍ക്കാരിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും ഇവിടെ താമസിക്കാനുള്ള അനുമതി ലഭിക്കുമോ എന്ന് നോക്കുകയും ചെയ്യും എന്നും പറഞ്ഞു . അതിനു സാധിച്ചില്ലെങ്കില്‍ തങ്ങള്‍ എവിടെയാണെങ്കിലും ഒരുമിച്ച് മാത്രമേ താമസിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.…