തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ഒരു കുട്ടനാടൻ ബ്ലോഗ് പ്രദർശനത്തിനൊരുങ്ങുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അനു സിത്താര, ഷംന കാസിം, ലക്ഷ്‌മി റായ് എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ സംഭവിച്ച ഒരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് നടി ഷംന കാസിം. “ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതെങ്ങാനും ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്തിരുന്നുവെങ്കില്‍ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ! സത്യത്തില്‍ ‘എഴുന്നേല്‍ക്കെടോ’ എന്നായിരുന്നു ഡയലോഗ് ഷീറ്റില്‍. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സേതു ചേട്ടന്‍ ധൈര്യം തന്നു. പിന്നെ മമ്മൂക്കയും എന്നെ കംഫര്‍ട്ടബിളാക്കി. പക്ഷേ, മമ്മൂക്കയുടെ ഫാന്‍സുകാരെ ഓര്‍ക്കുമ്പോള്‍ പേടിയുണ്ട്. എന്തായാലും തിയ്യറ്ററില്‍ എല്ലാവരും നന്നായി ആസ്വദിക്കുന്ന ഒരു രംഗമാകും അതെന്ന് എനിക്കുറപ്പുണ്ട്.” മനോരമയുമായുള്ള അഭിമുഖത്തില്‍…
Author: webadmin
മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ലൂസിഫർ’ പ്രഖ്യാപിച്ചപ്പോൾ മുതലുള്ള ഒരു ആവേശം ഓരോ ദിനം ചെല്ലുന്തോറും ഏറിവരികയാണ്. ലാലേട്ടന്റെ ചിത്രത്തിലെ സ്റ്റിൽസ് കൂടിയായപ്പോൾ അത് പതിന്മടങ്ങായി. ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലറിന്റെ ചിത്രീകരണം ഇപ്പോൾ തിരുവന്തപുരത്തു പുരോഗമിക്കുകയാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ലൗ ആക്ഷൻ ഡ്രാമയുടെ നിർമാതാക്കളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ ലൂസിഫറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകളെ വീണ്ടും ആവേശം കൊള്ളിക്കുകയാണ്. ലൂസിഫർ പ്രേക്ഷകരെ തീർച്ചയായും ഞെട്ടിക്കുമെന്നാണ് പൃഥ്വിരാജുമൊത്തുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പ്രശസ്ത സ്റ്റുഡിയോ ആയ മെരിലാൻഡിന്റെ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ…
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രൻ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അപർണ്ണ ബാലമുരളിയും , ചാന്ദിനി ശ്രീധരനും ചിത്രത്തിലെ നായികമാരാകുന്നു. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും തൊടുപുഴയിൽ വച്ച് നടന്ന സ്വിച്ചോൺ ചടങ്ങിൽ നിർമാതാവ് ആഷിക്ക് ഉസ്മാന്റെ വാപ്പ ഉസ്മാൻ ആദ്യ ക്ലാപ്പടിച്ചു ചിത്രീകരണം ആരംഭിച്ചു . സംവിധായകരായ മിഥുൻ മാനുവൽ തോമസ് , അൽത്താഫ് സലിം , മാർത്താണ്ഡൻ , നിർമാതാക്കളായ ആൽവിൻ ആന്റണി ഷാജി സെൻട്രൽ പിക്ച്ചേഴ്സ് , രാജ് സക്കറിയ , സുദീപ് കാര്യാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്ന് അങ്ങനെയൊരു തുക പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയും പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കേരളത്തിലെ പ്രളയം പോലും കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത ദേശീയ മാധ്യമങ്ങല്‍ 700 കോടി വിവാദം വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. വിഷയം ചര്‍ച്ച ചെയത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അര്‍ണബിനെതിരേയും റിപ്പബ്ലിക് ടിവിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്. ചാനല്‍ ചര്‍ച്ച നടത്തിയ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധമറിയിച്ച മലയാളികള്‍ ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപ്പിന് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടിരിക്കുകയാണ്. ചാനലിന്റെ പ്ലേസ്റ്റോറിലെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. നിലവില്‍ ഇന്ന് രാവിലെ 1.8 ആണ് ആപ്പിന്റെ റേറ്റിങ്ങ്. സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്ക്…
മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് വെച്ചാണ് പുരോഗമിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോവിനോ ഇന്നലെ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു.തിരുവനന്തപുരത്തെ ലൊക്കേഷനിലാണ് ടോവിനോ ജോയിൻ ചെയ്തത്.കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന ശേഷമാണ് ടോവിനോ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച വിവേക് ഒബ്രോയും ഷൂട്ടിങ്ങിന് ജോയിൻ ചെയ്തിരുന്നു.തിരുവനന്തപുരത്ത് തന്നെ ഇരുപത്തി അഞ്ചോളം വ്യത്യസ്ത ലൊക്കേഷനിൽ ലുസിഫർ ഷൂട്ടിംഗ് നടക്കും.ആദ്യം തിരുവനന്തപുരം വിമൻസ് കോളേജിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.പിന്നീട് മോഡൽ സ്‌കൂളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ആശുപത്രിയില്‍ നിന്നുമേറ്റ ദുരനുഭവം വ്യക്തമാക്കുകയാണ് നടി മംമ്ത. ചെന്നൈയിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ നിന്നുമാണ് മംമ്തക്ക് ദുരനുഭവം ഉണ്ടായത്. തന്റെ തുടയില്‍ ഒരു ഓപ്പറേഷന്‍ ഉണ്ടായിരുന്നു എന്നും ആ സമയത്ത് ആണ് താന്‍ അപമാനിക്കപ്പെടുന്ന രീതിയില്‍ ഉള്ള സംഭവം നടന്നതെന്നും മംമ്ത വ്യക്തമാക്കി. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു. ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ മംമ്തയെ പൂര്‍ണ നഗ്‌നയാക്കി. അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി. മംമ്ത ഓര്‍ക്കുന്നു. പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും? പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും…
പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ജാതി മത ഭേദമില്ലാതെ ഒന്നിച്ച് നിന്ന് പോരാടിയവരാണ് നമ്മൾ മലയാളികൾ. ഒരു പക്ഷേ ഒരു തിരിച്ചറിവിന്റെ വാതിൽ കൂടി ഈ പ്രളയം നമുക്കായി തുറന്നു തന്നുവെന്നറിയാം. അത്തരമൊരു പൊള്ളുന്ന പ്രളയാനുഭവമാണ് രാജേഷ് മേനോൻ മലയാള സിനിമയിലെ നിർമാണ കാര്യദർശിയുടെ ജീവിതത്തിൽ ഉണ്ടായത്. സുഹൃത്ത് വിവേക് മുഴക്കുന്നാണ് രാജേഷിന്റെ ഉള്ളിൽ തറക്കുന്ന പ്രളയാനുഭവം ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. അമ്മു കരഞ്ഞു, പിന്നെ മേനോനും….മഹാപ്രളയത്തില്‍ വേരറ്റ ജാതിക്കാലുകള്‍ !–മലയാള സിനിമയ്ക്ക് പ്രിയപ്പെട്ടവനാണ് രാജേഷ് മേനോന്‍. തിരക്കുള്ള നിര്‍മാണ കാര്യദര്‍ശി. എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ളയാള്‍. ഒരു പ്രളയദിനത്തിലെ ഇരുണ്ട പ്രഭാതത്തില്‍ രാജേഷിന്റെ കോള്‍. അയാള്‍ കരയുകയായിരുന്നു. വാക്കുകള്‍ മുറിയുന്നു. ‘അമ്മൂനെ രക്ഷിക്കണം. മരുമോളാ. അളിയനും പെങ്ങളും വെള്ളത്തില്‍പ്പെട്ടു. ടെറസിന്റെ മുകളിലാണ്. വെള്ളം കയറിക്കൊണ്ടിരിക്കുന്നു. മാമാ വിശന്നിട്ട് സഹിക്കാന്‍ പറ്റുന്നില്ല എന്നുംപറഞ്ഞ് മോള് വല്ലാതെ കരച്ചിലിലാ. എന്തെങ്കിലും ചെയ്തുതരണം. പലരെയും വിളിച്ചുകൊണ്ടിരിക്കുവാണ്….’കാലടി മറ്റൂരിനടുത്ത് പ്രാരൂരാണ് വീട്. എസ്ബിഐ ഉദ്യോഗസ്ഥന്‍ ശ്രീകുമാറും ഭാര്യ…
കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജനങ്ങൾക്കായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ പണമായും മറ്റു രീതികളിലും വന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഏറെ വ്യത്യസ്തമായ ഒരു സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്. ഡൽഹി ഹൈകോർട്ടാണ് ലൈംഗിക അതിക്രമ കേസിൽ ഒത്തു തീർപ്പായതിനെ തുടർന്ന് 15000 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്‌ചക്കകം സംഭാവന നൽകാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തരുണ്‍ സിങിനോട് ജസ്റ്റിസ് സഞ്ജീവ് സച്ചദേവയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്നം തങ്ങള്‍ ഒത്തു തീര്‍പ്പാക്കിയെന്നും ഒത്ത് തീര്‍പ്പ് കരാര്‍ ദില്ലിയിലെ സാകേത് കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു. കേസിലെ എതിര്‍കക്ഷി സുഹൃത്താണെന്നും തെറ്റിധാരണയുടെ പുറത്താണ് കേസ് കൊടുത്തത്. കേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കേസ് തുടര്‍ന്ന് പോകേണ്ട ആവശ്യമില്ല. TARUN-SINGH-@-DAKSH-OBEROI-v-STATEDownload
ഇന്ത്യൻ സിനിമാലോകത്തെ ജീവിക്കുന്ന ഇതിഹാസങ്ങളിൽ ഒന്നാണ് അമിതാഭ് ബച്ചൻ എന്ന നടൻ. സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിദ്ധ്യമായ അദ്ദേഹം കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു വ്യക്തി കൂടിയാണ്. കേരളത്തിലെ ജനങ്ങൾ പ്രളയ കെടുതിയിൽ വലയുമ്പോൾ അദ്ദേഹവും സഹായഹസ്തവുമായി മുന്നോട്ട് വരികയും ചെയ്‌തു. അദ്ദേഹത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് അമിതാഭ് ബച്ചൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ‘കേരളത്തിന് ഡോണേഷൻ കൊടുത്തോ’യെന്ന ആരാധകന്റെ ചോദ്യത്തിന് ‘ഉവ്വ് കൊടുത്തു. താങ്കൾ വല്ലതും കൊടുത്തോ?’ എന്ന കിടിലൻ മറുപടിയാണ് അദ്ദേഹം കൊടുത്തത്. നേരത്തെ 51 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നൽകിയിരുന്നു. കൂടാതെ ആറു കാർട്ടണുകളിലായി 80 ജാക്കറ്റുകൾ, 25 പാന്റുകൾ, 20 ഷർട്ടുകൾ, സ്കാർഫുകൾ, 40 ജോഡി ഷൂസ് എന്നിവ അദ്ദേഹം കേരളത്തിലെ ദുരിതബാധിതർക്കായി നൽകിയെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. Amitabh-Bachans-Reply-to-the-follower-on-Kerala-Floods-Goes-Viral-2Amitabh Bachan’s Reply to the follower…
പ്രളയ കെടുതിയിൽ നിന്നും കര കയറുന്ന കേരളത്തിലെ ജനങ്ങൾക്കായി വീണ്ടും സഹായമേകി സണ്ണി ലിയോൺ. ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു നല്ല തുക സംഭാവനയായി നൽകിയിരുന്ന സണ്ണി ലിയോൺ 1200 കിലോ അരിയും പരിപ്പുമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ആവശ്യമുള്ളതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത് ഒന്നുമാകില്ലെന്ന് പറഞ്ഞ സണ്ണി ഇനിയും കൂടുതൽ സഹായങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. നേരത്തെ 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി ലിയോൺ സംഭാവന ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ വരികയും നടി അത് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. എങ്കിലും എത്രയാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. Today @dirrty99 and I hopefully will able to feed a few of the many people in Kerala that need a warm meal with 1200kg’s (1.3tons) of rice and daal. I know it’s not…